ഓം ഹരിശ്രീ ഗണ പതയെ നമ :
അവിഘ്ന മസ്തു
രാമായണം ...
ദശരഥന്റെ അമ്പിനാൽ മരിച്ച മുനി പുത്രന്റെ
വൃദ്ധ മാതാപിതാക്കളുടെ ദുഃഖം
മുനിശാപം മൂലം പുത്രവിരഹതാപത്താൽ
മനം നൊന്തു മരിച്ച ദശരഥന്റെ ദുഃഖം
രാമന്റെ മാതാക്കളുടെ ഭർതൃ പുത്ര ദുഃഖം
ലക്ഷ്മണ ഭാര്യ ഊർമിളയുടെ വിരഹ ദുഃഖം
പ്രണയ തിരസ്കാരവും മൂക്കും മുലയും ചേദിച്ചു
അപമാനിക്കപ്പെട്ട ശൂർപ്പണഖയുടെ ദുഃഖം
രാവണന്റെ സീതാപഹരണത്തിൽ മനം നൊന്തു
സീതയെ വിളിച്ചു കേഴും രാമന്റെ ദുഃഖം
ഓരോ മരത്തിനോടും കാറ്റിനോടും
പക്ഷി മൃഗാദികളോടും സീതയെ തേടുന്ന
വിരഹ താപത്താൽ നീറുന്ന രാമന്റെ ദുഃഖം
അശോകവനത്തിലെ സീതയുടെ ദുഃഖം
സ്ത്രീജിതനായ രാവണന്റെ കോട്ടയിൽ
രാമ നാമം ഉരുവിട്ട് ജലപാനം പോലുമില്ലാതെ
രാമാഗമനം ധ്യാനിച്ച് കഴിയും സീതയുടെ ദുഃഖം
വിഷ്ണു ഭക്തൻ ബാലിയുടെ ദുഃഖം
ശ്രീ ഹനുമാന്റെ നിസ്സഹായതയുടെ ദുഃഖം
രാവണ പത്നി മണ്ടോദരിയുടെ ദുഃഖം
ഒടുവിൽ വിജയം നേടി കൊട്ടാര വാസത്തിൽ
ഒരു കുറവന്റെ വാക്കിൽ ഉപേക്ഷിക്കപെടുന്ന
നിറഗർഭിണിയായ സീതയുടെ ദുഃഖം
ജ്യേഷ്ട്ടത്തിയെ വനത്തിൽ ഉപേക്ഷിച്ചിട്ട്
മടങ്ങുന്ന ധർമ്മനിഷ്ടാവാനായ ലക്ഷ്മണന്റെ ദുഃഖം
ലവകുശന്മാരുടെ പിതൃസ്നേഹനഷ്ടത്തിന്റെ ദുഃഖം
എല്ലാം മംഗളമെന്നു കരുതി മടങ്ങാൻ തുടങ്ങുമ്പോൾ
വീണ്ടും ഒരു അഗ്നിപ്രവേശത്തിനു നിർബന്ധിക്കപ്പെടുന്ന
ചാരിത്ര്യവതിയാം സീതയുടെ അപമാനഭാര ദുഃഖം
രാമായണം അല്ല സീതായനം എന്ന ഗ്രന്ഥം
ഉള്ളു പൊള്ളിക്കും ദുഖകടലിൽ ആണെന്നു
തിരിച്ചറിയും വായനക്കാരന്റെ ദുഃഖം
എങ്കിലും ജീവിതമെന്നാൽ സുഖ ദുഃഖ സമ്മിശ്രമെന്നു
അന്ത്യത്തിൽ തിരിച്ചറിയപ്പെടുന്നവന്റെ ആശ്വാസം
അതാണ് ഈ ദുഖങ്ങളിലും വലുതെന്ന സത്യം
അതാണ് രാമായണത്തിന്റെ വിജയം ...!
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
.....ശുഭം
അവിഘ്ന മസ്തു
രാമായണം ...
ദശരഥന്റെ അമ്പിനാൽ മരിച്ച മുനി പുത്രന്റെ
വൃദ്ധ മാതാപിതാക്കളുടെ ദുഃഖം
മുനിശാപം മൂലം പുത്രവിരഹതാപത്താൽ
മനം നൊന്തു മരിച്ച ദശരഥന്റെ ദുഃഖം
രാമന്റെ മാതാക്കളുടെ ഭർതൃ പുത്ര ദുഃഖം
ലക്ഷ്മണ ഭാര്യ ഊർമിളയുടെ വിരഹ ദുഃഖം
പ്രണയ തിരസ്കാരവും മൂക്കും മുലയും ചേദിച്ചു
അപമാനിക്കപ്പെട്ട ശൂർപ്പണഖയുടെ ദുഃഖം
രാവണന്റെ സീതാപഹരണത്തിൽ മനം നൊന്തു
സീതയെ വിളിച്ചു കേഴും രാമന്റെ ദുഃഖം
ഓരോ മരത്തിനോടും കാറ്റിനോടും
പക്ഷി മൃഗാദികളോടും സീതയെ തേടുന്ന
വിരഹ താപത്താൽ നീറുന്ന രാമന്റെ ദുഃഖം
അശോകവനത്തിലെ സീതയുടെ ദുഃഖം
സ്ത്രീജിതനായ രാവണന്റെ കോട്ടയിൽ
രാമ നാമം ഉരുവിട്ട് ജലപാനം പോലുമില്ലാതെ
രാമാഗമനം ധ്യാനിച്ച് കഴിയും സീതയുടെ ദുഃഖം
വിഷ്ണു ഭക്തൻ ബാലിയുടെ ദുഃഖം
ശ്രീ ഹനുമാന്റെ നിസ്സഹായതയുടെ ദുഃഖം
രാവണ പത്നി മണ്ടോദരിയുടെ ദുഃഖം
ഒടുവിൽ വിജയം നേടി കൊട്ടാര വാസത്തിൽ
ഒരു കുറവന്റെ വാക്കിൽ ഉപേക്ഷിക്കപെടുന്ന
നിറഗർഭിണിയായ സീതയുടെ ദുഃഖം
ജ്യേഷ്ട്ടത്തിയെ വനത്തിൽ ഉപേക്ഷിച്ചിട്ട്
മടങ്ങുന്ന ധർമ്മനിഷ്ടാവാനായ ലക്ഷ്മണന്റെ ദുഃഖം
ലവകുശന്മാരുടെ പിതൃസ്നേഹനഷ്ടത്തിന്റെ ദുഃഖം
എല്ലാം മംഗളമെന്നു കരുതി മടങ്ങാൻ തുടങ്ങുമ്പോൾ
വീണ്ടും ഒരു അഗ്നിപ്രവേശത്തിനു നിർബന്ധിക്കപ്പെടുന്ന
ചാരിത്ര്യവതിയാം സീതയുടെ അപമാനഭാര ദുഃഖം
രാമായണം അല്ല സീതായനം എന്ന ഗ്രന്ഥം
ഉള്ളു പൊള്ളിക്കും ദുഖകടലിൽ ആണെന്നു
തിരിച്ചറിയും വായനക്കാരന്റെ ദുഃഖം
എങ്കിലും ജീവിതമെന്നാൽ സുഖ ദുഃഖ സമ്മിശ്രമെന്നു
അന്ത്യത്തിൽ തിരിച്ചറിയപ്പെടുന്നവന്റെ ആശ്വാസം
അതാണ് ഈ ദുഖങ്ങളിലും വലുതെന്ന സത്യം
അതാണ് രാമായണത്തിന്റെ വിജയം ...!
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
.....ശുഭം
No comments:
Post a Comment